-
No Comments

ഇതാണ് തുമ്പൂര്‍മൂഴി മാതൃകയിലുള്ള ചെലവുകുറഞ്ഞ എയറോബിക് കമ്പോസ്റ്റ് പ്ലാന്റ്. ചിരട്ടയും, പച്ചിലയും ഒഴികെയുള്ള എല്ലാ ജൈവമാലിന്യങ്ങളും ദുര്‍ഗന്ധമില്ലാതെ വീട്ടുമുറ്റത്തോ ടെറസിലോ സംസ്കരിക്കാം. അറുപത് കോണ്‍ക്രീറ്റ് കട്ടകള്‍ കൊണ്ട് ഉള്‍ഭാഗം 4′x4′x4′ എന്ന അളവില്‍ നിര്‍മ്മിക്കാന്‍ ഏകദേശം 1800 രൂപ ചിലവ് വരും. മുകള്‍ഭാഗത്ത് മഴനനയാതെ മേല്‍ക്കൂരയും വേണം. ഫ്ലക്സ്‌ഷീറ്റോ, പോളിത്തിന്‍ ഷീറ്റോ, ടിന്‍ഷീറ്റോ ലഭ്യതയ്ക്കനുസരിച്ച് നിര്‍മ്മിക്കാം. ആറിഞ്ച് കനത്തില്‍ കട്ടികൂടിയ സ്ലറിയോ, ചാണകമോ താഴെയറ്റത്ത് നിരത്തിയശേഷം അതിന് മുകളില്‍ കുറച്ച് ഉണങ്ങിയ കരിയില നിരത്തുക. കരിയിലയുടെ മുകളില്‍ മത്സ്യ മാംസാദിവേസ്റ്റോ, ഉണങ്ങിയ ഓലയോ, തൊണ്ടോ മറ്റ് മാലിന്യങ്ങളോ നിക്ഷേപിക്കാം. അത് ഒരടി ഘനമാകുമ്പോള്‍ മുകളില്‍ വീണ്ടും ചാണകമോ, കട്ടികൂടിയ സ്ലറിയോ ആറിഞ്ച് കനത്തില്‍ നിരത്തുക. പ്ലാന്റ് നിറയുന്നതിവരെ ഈ രീതി തുടരാം. ഒരാഴ്ചയ്ക്കുള്ളില്‍ 75 ഡിഗ്രി സെല്‍ഷ്യസ് ചൂട് ഉണ്ടാകുന്നതിനാല്‍ അണുബാധ ഉണ്ടാകില്ല, കളകളുടെ വിത്തുകളും നശിക്കുകയും ചെയ്യും. ഇപ്രകാരം നിക്ഷേപിച്ച മാലിന്യം 90 ദിവസം കൊണ്ട് ഉണങ്ങിപ്പൊടിഞ്ഞ കമ്പോസ്റ്റായി മാറുന്നു. ഇതില്‍ ഇളക്കിമറിക്കേണ്ട ആവശ്യം ഇല്ല. ജലത്തുള്ളികള്‍ പുറത്തേയ്ക്ക് വീഴുകയും ഇല്ല.
കടപ്പാട് – ഡോ. ഫ്രാന്‍സിസ് സേവ്യര്‍
-
No Comments
കൃഷിയിടങ്ങള്‍ തരിശാവുകയും, കര്‍ഷകര്‍ മറ്റ് മേഖലകളിലേയ്ക്ക് ചേക്കേറുകയും ചെയ്യുന്നതില്‍ കാര്‍ഷിക സര്‍വ്വകലാശാലകള്‍ക്ക് നിര്‍ണ്ണായക പങ്കുണ്ട്. നഗരമാലിന്യങ്ങള്‍ക്ക് ശാശ്വത പരിഹാരം എന്ന നിലയിലാണല്ലോ വിളപ്പില്‍ശ്ശാലയില്‍ ജൈവ വള സംസ്കരണപ്ലാന്റ് സ്ഥാപിച്ചത്. എന്നാല്‍ അവിടെ സംഭവിച്ചതെന്താണ്? അവിടെ ഉത്പ്പാദിപ്പിക്കപ്പെട്ട ജൈവ വളത്തിന്റെ ഗുണനിലവാരമില്ലായ്മ ജൈവ വളമാക്കി വിപണിയിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടു. ജൈവേതരമലിന്യങ്ങള്‍ കുന്നുകൂടിക്കിടന്ന് അതില്‍നിന്ന് മഴയിലൂടെ ഒഴുകിയെത്തുന്ന ജലം കരമനയാറ്റിനെ മലിനീമസമാക്കി. മത്സ്യങ്ങള്‍ ചത്തൊടുങ്ങിയതുകൂടാതെ അനേകം പമ്പുകള്‍ കരമനയാറ്റില്‍ നിന്ന് പമ്പ് ചെയ്ത് ശേഖരിച്ച് ശരിയായരീതിയില്‍ ശുദ്ധീകരണംപോലും നടത്താതെ വീടുവീടാന്തരം കുടിവെള്ളമായി എത്തിക്കുന്നു. അവിടെ താമസിക്കുന്ന ആബാലവൃദ്ധം ജനങ്ങള്‍ക്ക് എന്തല്ലാം രോഗങ്ങള്‍ക്ക് സാധ്യതയുണ്ട് എന്ന നിഗമനത്തിലെത്തുക അസാധ്യമാണ്. രാസവളങ്ങളും കീടനാശിനികളും നിശ്ചിത അനുപാതത്തില്‍ പ്രയോഗിക്കുന്നതില്‍ കുഴപ്പമില്ല എന്ന് പ്രചരിപ്പിച്ച് കര്‍ഷകരെ വഞ്ചിച്ചു. ഇന്ന് പല കീടനാശിനികളും നിരോധിക്കപ്പെട്ടു. മലേറിയ ഇറാഡിക്കേഷനിലൂടെ വാരി വിതറിയ ഡി.ഡി.റ്റി, തെങ്ങിന്റെ മണ്ഡരിക്ക് സ്പ്രേ ചെയ്ത ഡൈക്കോഫോള്‍ എല്ലാം ഒരു ജനതയെത്തന്നെ വഞ്ചിച്ചു. അജ്ഞതയും, പ്രതികരണശേഷിക്കുറവും കാരണം കര്‍ഷകര്‍ കൃഷി ശാസ്ത്രജ്ഞരെ അനുസരിച്ചതാണ് ഏറ്റവും വലിയ തെറ്റ്. ഇന്ന് പല കര്‍ഷകരും പലതും തിരിച്ചറിഞ്ഞിരിക്കുന്നു. കര്‍ഷകര്‍ക്ക് ശബ്ദിക്കുവാന്‍ ഇന്റെര്‍നെറ്റിന്റെ വിശാലമായ ലോകവും, തെരഞ്ഞാല്‍ക്കിട്ടുന്ന അറിവുകളും വളരെ വിശാലമാണ്. നാളിതുവരെ കാര്‍ഷിക ഗവേഷണങ്ങള്‍ക്കായി വിനിയോഗിച്ച കോടാനുകോടി ധനം എത്രത്തോളം കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്തു എന്നത് പഠനവിഷയമാക്കേണ്ട ഒന്നാണ്. അല്പമെങ്കിലും കാര്‍ഷികമേഖലയില്‍ പ്രയോജനം ലഭിച്ചത് റബ്ബര്‍കൃഷിയില്‍ മാത്രമാണ്. കാര്‍ഷിക ഗവേഷണങ്ങളുടെ പരാജയം എക്‌സ്ടെന്‍ഷനില്‍ വന്ന പാളിച്ചകളാണ് എന്ന് പറഞ്ഞ് കയ്യൊഴിയുകയാണ് പതിവ്. കേരള കാര്‍ഷിക സര്‍വ്വകലാശാല നടത്തുന്ന ഈ ഡിപ്ലൊമ കോഴ്സുകൊണ്ടെന്തു പ്രയോജനം?
വെറ്ററനറി സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങളും നിരാശാ ജനകമാണ്. മാലിന്യ സംസ്കരണത്തിന് ഉത്തമ മാതൃകയായി അനുസരിക്കാന്‍ കഴിയുന്ന തുമ്പൂര്‍മൂഴി കമ്പോസ്റ്റിഗ് എന്ന എയറോബിക് കമ്പോസ്റ്റിംഗ് രീതിയെക്കുറിച്ച് ഒരു വിവരവും വെറ്ററനറി സര്‍വ്വകലാശാലയുടെ വെബ് സൈറ്റില്‍ ലഭ്യമല്ല. ഒരാഴ്ചയ്ക്കകം വെറ്ററനറി യൂണിവേഴ്സിറ്റിയുടെ സൈറ്റില്‍ എയറോബിക് കമ്പോസ്റ്റിംഗിനെപ്പറ്റി പ്രസിദ്ധീകരിക്കാമെന്ന് ഡോ. രാംകുമാര്‍ ഉറപ്പ് തന്നു. ഡോ. വേണുഗോപാലിനെയും കൂട്ടി എന്റെ കൃഷിയിടം സന്ദര്‍ശിക്കാമെന്നും പറയുകയുണ്ടായി. ഒരു കര്‍ഷകനായ എനിക്ക് അയല്‍പക്കത്തെ പുരയിടത്തില്‍ ചത്ത് കിടന്ന് നാറ്റം വിതച്ച പുഴുത്ത പട്ടിയെ മൂന്നു ബക്കറ്റ് സ്ലറി ഒഴിച്ച് അതിന് മുകളില്‍ അല്പം മണ്ണും നിക്ഷേപിച്ചപ്പോള്‍ ദുര്‍ഗന്ധം പൂര്‍ണമായും ഒഴിവായിക്കിട്ടി. എന്റെ കുടുംബം സാക്ഷിയാണതിന്. ഇതില്‍ നിന്നുതന്നെ എയറോബിക് കമ്പോസ്റ്റിംഗിന്റെ നേട്ടങ്ങള്‍ മനസ്സിലാക്കുവാന്‍ എനിക്ക് ബുദ്ധിമുട്ടില്ല. പാല്‍ ക്ഷാമം തീര്‍ക്കാനായി കൂടുതല്‍ പാല്‍ തരുന്ന ഇനങ്ങള്‍ തേടി വിദേശങ്ങളെ ആശ്രയിക്കുന്ന ഭരണകൂടം ക്ഷീര കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നതില്‍ അമ്പേ പരാജയപ്പെട്ടു എന്നാണ് മനസ്സിലാക്കാന്‍ കഴിയുക.
നഗരസഭ അടിയന്തിരമായി ചെയ്യേണ്ട നിര്‍ദ്ദേശങ്ങള്‍ ഇവിടെ കാണാം. കാര്‍ഷിക സര്‍വ്വകലാശാലകളും വെറ്ററനറി യൂണിവേഴ്സിറ്റിയും സഹകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.
-
No Comments24-09-2011 ല്‍ മലയിന്‍കീഴ് കൃഷിഭവന്റെ നേതൃത്വത്തില്‍ ഒരു ടീം എന്റെ ബയോഗ്യാസ് പ്ലാന്റ് സന്ദശിക്കുകയുണ്ടായി. ബയോടെക് 2005 ല്‍ നിര്‍മ്മിച്ച പ്ലാന്റില്‍ 2010 ലാണ് കക്കൂസ് വിസര്‍ജ്യം ഉള്ളിലേയ്ക്ക് കടത്തിവിടുന്നത്. ഒരു ക്ലാസ്സെന്ന രീതിയില്‍ കൈകാര്യം ചെയ്യാത്തതിന്റെ പാളിച്ച എനിക്ക് നേരിട്ടനുഭവിക്കാന്‍ കഴിഞ്ഞു. പ്ലാന്റിനടുത്തെത്തിയപ്പോള്‍തന്നെ സ്വയം പരിചയപ്പെടുത്താതെ നീല ടോപ്പ് ധരിച്ചിരിക്കുന്ന ഉദ്യോഗസ്ഥ (അഗ്രിക്കള്‍ച്ചറല്‍ കോളേജില്‍ നിന്നും എഞ്ചിനീയറിംഗ് വിഭാഗത്തിലെ ക്വാളിഫൈഡ് ആണെന്ന് പിന്നീടാണ് എനിക്ക് ആളെ മനസിലായത്) ഞങ്ങള്‍ ദീനബന്ധു മോഡല്‍ മാത്രമേ അംഗീകരിക്കാറുള്ളു. ഇത്തരം പ്ലാന്റുകള്‍ ഞങ്ങള്‍ അംഗീകരിക്കാറില്ല എന്നും കയ്യിലിരിക്കുന്ന ബുക്ക്ലെറ്റിലെ കുറെ വിവരങ്ങള്‍ അവതരിപ്പിക്കുകയും ഉണ്ടായി. എനിക്ക് തോന്നിയത് ഇവര്‍ ദീനബന്ധു പ്ലാന്റിന്റെ ഏജന്റാണ് എന്നാണ്. അവരെ എതിര്‍ക്കാനാണ് എനിക്ക് മാനസികമായി തോന്നിയത്. 24000 രൂപയ്ക്ക് മുകളില്‍ ചിലവുവരുന്ന രണ്ട് ക്യുബിക് മീറ്റര്‍ ദീനബന്ധു പ്ലാന്റ് കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഭാരിച്ചതായാണ് എനിക്ക് തോന്നിയത്. ക്ലാസ്സെടുക്കുവാന്‍ എനിക്കും അവസരം ലഭിച്ചു. അതിനെപ്പറ്റി പല പോസ്റ്റുകളിലായി വിശദീകരിച്ചിട്ടുള്ളതാണ്. അതുകൊണ്ട് ഇവിടെ ഒരിക്കല്‍ക്കൂടി വിശദീകരിക്കുന്നില്ല.അതിന് ശേഷം കമ്പ്യൂട്ടറില്‍ പ്രൊഫ. (ഡോ) ഫ്രാന്‍സിസ് സേവ്യര്‍ അവതരിപ്പിച്ച എയറോബിക് കമ്പോസ്റ്റ് നിര്‍മ്മാണ രീതിയെക്കുറിച്ച് അവര്‍ക്ക് നല്ലൊരു വിശദീകരണം നല്‍കി. ബയോഗ്യാസ് പ്ലാന്റിലൂടെയല്ലാതെയും നമുക്ക് വേസ്റ്റ് മാനേജ്മെന്റ് നാറ്റമില്ലാതെയും പരിസ്ഥിതി സൌഹൃദമായും ചെയ്യാം എന്ന് വിശദീകരിച്ചു. ജിമെയില്‍ ചാറ്റിലൂടെ ഡോക്ടറെ നേരിട്ട് അവതരിപ്പിക്കാം എന്നത് വെറ്ററിനറി കോളേജിലെ വൈദ്യുതി തകരാറുകാരണം നടക്കാതെപോയി. എന്റെ അവതരണവും വൈദ്യുതി മുടങ്ങിയതിനാല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.ആഹാരം കഴിച്ചശേഷം പലരും പല സംശയങ്ങളും ചോദിച്ചു. അതിനെല്ലാം എന്നാലറിയുന്ന മറുപടിയും നല്‍കി. കൂട്ടത്തില്‍ ഒരു സ്ത്രീ തനിക്ക് ഒന്‍പത് പശുക്കള്‍ ഉണ്ട് എന്നും ബയോഗ്യാസ് പ്ലാന്റിലൂടെ ലഭിക്കുന്ന സ്ലറിയിലെ ജലസാന്നിധ്യം വലിയൊരു പ്രശ്നമാണെന്നും അതിന് ഒരു പരിഹാരം വേണമെന്നും ആവശ്യപ്പെട്ടു. കട്ടിയുള്ള പാര് മണ്ണാകയാല്‍ വെള്ളം വറ്റിക്കാന്‍ കഴിയുന്നില്ല എന്നും, ചെരിവായ ഭൂമിയും താഴെയറ്റത്താണ് വീട് എന്നും, ഭൂമിയുടെ വിസ്തൃതി കുറവാണ് എന്നും അവര്‍ എന്നോട് വിശദീകരിച്ചു. ഫ്രാന്‍സിസ് സാറുമായി ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ട് സാധിക്കാതായപ്പോള്‍ അവര്‍ക്ക് എന്റെ ഫോണ്‍ നമ്പര്‍ നല്‍കി. പിന്നീട് ബന്ധപ്പെട്ടാല്‍ ഒരു പരിഹാരം കണ്ടെത്തിത്തരാം എന്ന ഉറപ്പും ഞാനവര്‍ക്ക് നല്‍കി. ഇന്റെര്‍ നെറ്റിലൂടെ ഉള്ള എന്റെ അറിവ് എനിക്ക് പ്രയോജനപ്പെടുത്താം എന്ന ആത്മവിശ്വാസവും എനിക്കുണ്ട്. അഥവാ നെറ്റിലില്ലെങ്കില്‍ ഞാന്‍തന്നെ പ്രതിവിധി കണ്ടെത്തണമല്ലോ.ഫ്രാന്‍സിസ് സാറുമായി ഉച്ചയ്ക്ക് ശേഷം ശബ്ദമില്ലാത്ത വീഡിയോ ചാറ്റ് വഴി നടന്ന ചര്‍ച്ചയാണ് ചുവടെ.3:48 വൈകുന്നേരം Francis: meeting engane yundayirunnu?3:49 വൈകുന്നേരം ഞാന്‍: veRumshow (എനിക്ക് അപ്രകാരം ഫീല്‍ ചെയ്തു)oraaLinoru samSayam undaayirunnuFrancis: entha3:50 വൈകുന്നേരം ഞാന്‍: കട്ടിയുള്ള മണ്ണില്‍ സ്ലറി എങ്ങിനെ ഡ്രൈ ആയി കിട്ടും?3:52 വൈകുന്നേരം Francis: manasilayilla3:53 വൈകുന്നേരം ഞാന്‍:
ഒരു സ്ത്രീയ്ക്ക് ഒന്‍പത് പശുക്കളുണ്ട്. ബയോഗ്യാസ് പ്ലാന്റിലൂടെ
ലഭിക്കുന്ന സ്ലറി പുരയിടത്തില്‍ എങ്ങിനെ ഡൈ ആയി കിട്ടും. സ്ഥല പരിമിതിയാണ്
കാരണം3:54 വൈകുന്നേരം Francis: drying is difficult have a tank and slurry pump3:55 വൈകുന്നേരം ഞാന്‍: ഏതെങ്കിലും രീതിയില്‍ കുഴിയില്‍ കെട്ടി നിറുത്തി വെള്ളം വാര്‍ത്തെടുക്കാന്‍ കഴിയുമോ?3:56 വൈകുന്നേരം Francis: difficultഞാന്‍: ഓകെ പിന്നെ കാണാംഅതിനുശേഷം എന്റെ മനസിലൂടെ പല ആശയങ്ങളും കടന്നുപോയി. ഒടുവില്‍ ലഭിച്ച ആശയവുമായി ഞായറാഴ്ച രാവിലെ ഡോ. ഫ്രാന്‍സിസ് സാറുമായി ബന്ധപ്പെടാന്‍ നോക്കിയിട്ടും കഴിയാതായപ്പോള്‍ ശ്രീ ആര്‍.വി.ജി മേനോനുമായി ബന്ധപ്പെട്ട് ടെലഫോണിലൂടെ ഒരു ചര്‍ച്ച നടത്തി. അദ്ദേഹത്തിന്റെ ആശയം കൂടെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു ശാശ്വത പരിഹാരം കണ്ടെത്തുവാനുള്ള ഉറച്ച തീരുമാനത്തിലെത്തിയിരിക്കുകയാണ് ഞാനിപ്പോള്‍. അത്തരം ഒരു സംവിധാനത്തിന്റെ പരീക്ഷണാര്‍ത്ഥമുള്ള സാമ്പിള്‍ നിര്‍മ്മിച്ച് എനിക്ക് സ്വയം ബോധ്യപ്പെട്ടതിന് ശേഷം പാറ്റെന്റില്ലാതെ പൊതുജനങ്ങള്‍ക്ക് സ്വയം തങ്ങള്‍ക്ക് ആവശ്യമില്ലാത്ത സ്ലറിയെ ഉണക്കിപ്പൊടിച്ച് ചാക്കുകളില്‍ നിറയ്ക്കുവാന്‍ കഴിയുമാറ് ഒരു സംവിധാനം ഒരാഴ്ചയ്ക്കുള്ളില്‍ ഞാനവതരിപ്പിക്കുന്നതാണ്. അതുവരെ ക്ഷമിക്കുക. ഇക്കാര്യത്തില്‍ എന്നെ സഹായിക്കുവാന്‍ പ്രസ്തുത മീറ്റിംഗില്‍ പങ്കെടുത്ത വിദഗ്ധര്‍ക്ക് കഴിയുമായിരുന്നു. അവരായിട്ട് അത് പാഴാക്കി.
ഇത്തരം ഒരു ക്ലാസ്സിന് അവസരമൊരുക്കിയ മലയിന്‍കീഴ് കൃഷി ഓഫീസര്‍ ശ്രീമതി നിര്‍മ്മല സി ജോര്‍ജിന് നന്ദി.
ബയോഗ്യാസ് സ്ലറി ഉണക്കല്‍
എന്റെ ആശയത്തില്‍ തോന്നിയത് ഒരു ചെറു വിശദീകരണം നല്‍കാം.
വാര്‍ത്തെടുക്കുന്നതോ വാങ്ങാന്‍ കിട്ടുന്നതോ ആയ കോണ്‍ക്രീറ്റ് ഉറകള്‍ ഇതിനായി ഉപയോഗിക്കാം. ഉറയുടെ ചുറ്റളവില്‍ തറഭാഗം കോണ്‍ക്രീറ്റ് ചെയ്ത് ആദ്യ ഉറ അതിന്മേല്‍ ഉറപ്പിക്കാം. താഴെനിന്നും നാലിഞ്ച് മുകളിലായി ഒരു വാട്ടര്‍ ടാപ്പ് ഉറപ്പിയ്ക്കാം. ഉറയുടെ മുകളില്‍ നിന്ന് രണ്ടിഞ്ച് താഴെ ഒരു വായു പുറം തള്ളുവാനുള്ള പൈപ്പ് ഉറപ്പിക്കാം. ഫില്‍റ്റ് ചെയ്ത ജലം നിറയുമ്പോള്‍ ഉള്ളിലുള്ള വായു പുറംതള്ളപ്പെടും. ജലം നിറഞ്ഞാല്‍ ഇതിലേകൂടി പുറത്തേയ്ക്ക് ഒഴുകും. ഈ ഉറയുടെ മുകളില്‍ കോണ്‍ക്രീറ്റിലെ ദ്വാരങ്ങളോട് കൂടിയ ഒരു സ്ലാബ് ഉറപ്പിയ്ക്കാം. സ്ലറിയില്‍ നിന്ന് ഒഴുകിവരുന്ന ജലം ഇതിലൂടെ ടാങ്കില്‍ നിറയും. അതിന് മുകളില്‍ മറ്റൊരു ഉറ ഉറപ്പിക്കാം. അതിന്റെ ഒരു വശത്ത് ഒരടി ചതുരത്തില്‍ കട്ടിയുള്ളതും ടൈറ്റായി അടയ്ക്കുവാന്‍ കഴിയുന്നതുമായ ജാലകം നിര്‍മ്മിക്കാം. ഒരു കൊണിച്ചത്തിന്റെ സഹായത്താല്‍ ഇറുകി ഇരിക്കത്തക്ക രീതിയില്‍ ഈ ജാലകം അടയ്ക്കാന്‍ കഴിയണം. അതിനുള്ളില്‍ സുഷിരങ്ങളേക്കാള്‍ വലിപ്പമുള്ള ചല്ലി നാലിഞ്ച് ഖനത്തില്‍ നിറക്കുക. ചല്ലിയുടെ മുകളില്‍ രണ്ടിഞ്ച് ഖനത്തില്‍ ചപ്പ് ചവറോ ചണകൊണ്ടുള്ള ചാക്കോ നിരത്താം. പ്രതിദിനം ലഭിക്കുന്ന സ്ലറിയുടെ അളവിന് ആനുപാതികമായി ഉറകളുടെ ഉയരത്തില്‍ എണ്ണം കൂട്ടാം. ഉറയുടെ ഉള്‍വ്യാസത്തില്‍ ഫ്രീ ആയി കടത്തിവിടാന്‍ കഴിയുന്ന രണ്ടിഞ്ച് ഖനമുള്ള വൃത്താകൃതിയിലുള്ള സ്ലാബ് മൂന്ന് ദിക്കില്‍ കെട്ടി നിറുത്താന്‍ കഴിയുന്ന ഹൂക്കുകളോടെയും ചുറ്റിനും റബ്ബര്‍ ബീഡിംഗോടുകൂടി മുകളറ്റത്ത് ഒരു കപ്പിയുടെ സഹായത്താല്‍ ഉയര്‍ത്തി നിറുത്താന്‍ കഴിയുന്ന രീതിയില്‍ നിര്‍മ്മിക്കാം. (ഭാരം കൊടുത്ത് ജലം ഊറ്റിയെടുക്കുവാനുള്ള ആശയം ശ്രീ ആര്‍.വി.ജിയുടേതാണ്) ഉറയുടെ ഏറ്റവും മുകളില്‍ നിന്ന് നാലിഞ്ച് താഴെ സ്ലറി കടത്തിവിടാനുള്ള ഫണലിന്റെ ആകൃതിയില്‍ പി.വി.സി കൊണ്ട് നിര്‍മ്മിക്കാം. ശ്രദ്ധിക്കേണ്ടത് അതിന്റെ അഗ്രം ഉറയുടെ ഉള്‍ നിരപ്പിന് വെളിയിലായി വേണം ഉറപ്പിക്കാന്‍.
കപ്പിയിലൂടെ സ്ലാബ് ഇന്‍ലറ്റിന് മുകളിലെത്തിയാല്‍ ഒഴിക്കുന്ന സ്ലറിക്ക് ആനുപാതികമായി ഉള്ളിലെ വായു അതേ ഭാഗത്തുകൂടി വെളിയിലേയ്ക്ക് പോകും. സ്ലറി നിറച്ചശേഷം കപ്പിയില്‍ നിന്ന് മുകളിലെ സ്ലാബ് സ്വതന്ത്രമാക്കുന്നതോടെ സ്ലറിയിലെ ജലാംശം ചപ്പുചവറുകള്‍ക്കുള്ളിലൂടെയും ചല്ലികള്‍ക്കിടയിലൂടെയും സുഷിരങ്ങളുള്ള സ്ലാബിലെ സുഷിരങ്ങളിലൂടെ താഴെയുള്ള ടാങ്കില്‍ സംഭരിക്കാം. ഈ ജലം മൂലകങ്ങളുടെ സാന്നിധ്യ മുള്ളതിനാല്‍ ചാണകം കലക്കുവാനായി വീണ്ടും ഉപയോഗിക്കാവുന്നതാണ്. അടുത്ത ദിവസം സ്ലറി നിറയ്ക്കുന്നതിന് മുമ്പായി ജലാംശം കുറഞ്ഞ് കിട്ടിയ കട്ടിയുള്ള സ്ലറി മഴനനയാത്ത ഷെഡുകളില്‍ സംഭരിക്കാം. എക്സാസ്റ്റ് ഡോര്‍ തുറന്നാല്‍ സ്ലാബിന്റെ പ്രഷര്‍ ഉള്ളതുകാരണം വളരെവേഗം കട്ടികൂടിയ സ്ലറി സംഭരിക്കാം. ഡോ. ഫ്രാന്‍സിസ് സേവ്യര്‍ പ്രചരിപ്പിക്കുന്ന എയറോബി കമ്പോസ്റ്റ് പ്രാന്റിലൂടെ ഇത് പൂര്‍ണമായും ഡ്രൈ ആക്കി ചാക്കുകളില്‍ സംഭരിക്കാം.
ആശയങ്ങള്‍ ലഭിക്കുന്നതിന് അനുകൂലമായി ഈ ലേഖനത്തില്‍ മാറ്റം വരുത്താം. ഈ മേഖലയിലെ വിദഗ്ധരില്‍ നിന്ന് അഭിപ്രായങ്ങള്‍ അറിയുവാന്‍ താല്പര്യമുണ്ട്.

This is a model of Bio Gas Slurry Drier. Now I can prove how to remove water content from slurry.
-
No Comments
ന്യൂഡല്‍ഹി: കാസര്‍ഗോഡ് ജില്ലയില്‍ നൂറുകണക്കിനാളുകളുടെ മരണത്തിനും ആയിരങ്ങളുടെ തീരാദുരിതത്തിനും കാരണമായ എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്ന് ഒരു സംസ്‌ഥാനം പോലും ആവശ്യപ്പെട്ടില്ല. കേന്ദ്രകൃഷിവകുപ്പില്‍ ‘മംഗളം’ വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിലാണു കേന്ദ്രമന്ത്രി ശരദ്‌പവാറിന്റെ കള്ളിവെളിച്ചത്തായത്. എന്‍ഡോസള്‍ഫാന്‍ നിരോധനവുമായി ബന്ധപ്പെട്ട് കെ. സുധാകരന്‍ എം.പി. ഉന്നയിച്ച ചോദ്യത്തിനും പി.കരുണാകരന്റെ ഉപചോദ്യത്തിനും മറുപടി പറഞ്ഞപ്പോഴാണു മറ്റു സംസ്‌ഥാനങ്ങള്‍ എതിര്‍ക്കുന്നതിനാലാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവാത്തതെന്നു പവാര്‍ പറഞ്ഞത്.
കേരളവും കര്‍ണാടകയും എന്‍ഡോസള്‍ഫാന്‍ ഉപയോഗം നിരോധിച്ചതായി അറിയിച്ചിരുന്നെങ്കിലും നിരോധനം എതിര്‍ക്കുന്നത് ഏതൊക്കെ സംസ്‌ഥാനങ്ങളാണെന്നു പവാര്‍ വ്യക്‌തമാക്കിയിരുന്നില്ല. കാസര്‍ഗോട്ടെ ദുരിതങ്ങള്‍ക്കു കാരണം എന്‍ഡോസള്‍ഫാനാണെന്നു വിദഗ്‌ധസമിതികളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പവാര്‍ പറഞ്ഞിരുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധനവുമായി ബന്ധപ്പെട്ടു കേന്ദ്രം ഒരു സംസ്‌ഥാനവുമായും കത്തിടപാടു നടത്തിയിട്ടില്ലെന്നാണു ലഭിച്ച മറുപടി.
എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കളും അവരുടെ ലോബിയുമാണു യഥാര്‍ഥത്തില്‍ നിരോധനത്തെ എതിര്‍ത്തത്. നിരവധി കൃഷിക്കാരും കര്‍ഷകനേതാക്കളും ഈ കീടനാശിനി നിരോധിക്കരുതെന്ന് ആവശ്യപ്പെട്ടതായി പവാര്‍ സഭയെ അറിയിച്ചിരുന്നു. ആറു കത്തുകള്‍ മാത്രമാണ് ഇത്തരത്തില്‍ മന്ത്രാലയത്തിനു ലഭിച്ചത്. അവയില്‍ കര്‍ഷകരുടേതു രണ്ടു മാത്രം. അതും ഗുജറാത്തില്‍നിന്നുള്ള കര്‍ഷകരുടേത്. എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കള്‍ ഗുജറാത്ത് കമ്പനികളാണ്.
എന്‍ഡോസള്‍ഫാനെക്കുറിച്ചു പഠിക്കാന്‍ നാലു സമിതികളെ നിയോഗിച്ചെന്നും അവയെല്ലാം ഉപയോഗം തുടരാനുള്ള റിപ്പോര്‍ട്ട് നല്‍കിയെന്നുമാണു പവാര്‍ സഭയെ അറിയിച്ചത്. ജലസാമീപ്യമുള്ള പ്രദേശത്ത് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കരുതെന്ന് 1991-ല്‍ ബാനര്‍ജി സമിതി വ്യക്‌തമാക്കിയിരുന്നു. 1999 ലെ ആര്‍.ബി. സിംഗ് കമ്മിറ്റിയും ഇതേ ആവശ്യമാണ് ഉന്നയിച്ചത്. ഇക്കാര്യം സഭയില്‍നിന്നു പവാര്‍ മറച്ചുവച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പുഴകള്‍ ഒഴുകുന്നതു കാസര്‍ഗോഡ് ജില്ലയിലൂടെയാണ്.
ബ്രസീലും ഓസ്‌ട്രേലിയയും ഉള്‍പ്പെടെ 40 രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടില്ലെന്നു പവാര്‍ സഭയെ അറിയിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ജൂലൈ 31-നു ബ്രസീലും ഒക്‌ടോബര്‍ 12-ന് ഓസ്‌ട്രേലിയയും എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു. സ്‌റ്റോക്‌ഹോം കണ്‍വന്‍ഷന്റെ ശാസ്‌ത്രസമിതി കഴിഞ്ഞ ഒക്‌ടോബറില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനായി ഇന്ത്യയുള്‍പ്പെടെയുളള അംഗരാജ്യങ്ങളോടു ശിപാര്‍ശ ചെയ്‌തെന്ന വസ്‌തുതയും പവാര്‍ മറച്ചുവച്ചു.
കടപ്പാട് – മംഗളം
-
No Comments











വ്യാഖ്യാനം