ഇല്ല ഇല്ല ഇല്ല
പദ്ധതിപ്രകാരം തിരിച്ചുകിട്ടാത്ത 60,000 കോടി രൂപയുടെ കാര്‍ഷികവായ്പകള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചു.
“രണ്ട് ഹെക്ടര്‍ ഭൂമിയുള്ള കര്‍ഷകരുടെ കടങ്ങള്‍ മുഴുവനും എഴുതിത്തള്ളാനാണ് തീരുമാനം.
സര്‍ക്കാര്‍ ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവര്‍ക്കാണിത് ആശ്വാസമേകുക. 2007 മാര്‍ച്ച് 1വരെയുള്ള കടങ്ങളാണ് പദ്ധതി പ്രകാരം എഴുതിത്തള്ളുക. 2008 ജുണില്‍ ഇതിനുള്ള നടപടി പൂര്‍ത്തിയാകും.”
മേല്പറഞ്ഞ തീരുമാനത്തില്‍ പലരും സന്തോഷിക്കുന്നു. ബാങ്കുകളെ സഹായിക്കുന്ന പ്രസ്തുത തീരുമാനം കാര്‍ഷിക മേഖലയില്‍ എന്തെങ്കിലും മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. വായ്പയെടുത്ത് പട്ടിണികിടന്നും, ഭൂമി വിറ്റും, കെട്ടുതാലി വിറ്റും കൃത്യമായി മുതലും പലിശയും അടച്ചു തീര്‍ത്തവര്‍ വിഢികളായി. ഇപ്പോള്‍ സര്‍ക്കാര്‍ പഠിപ്പിക്കുന്ന പാഠം കാര്‍ഷിക വായ്പയെടുത്താല്‍ തിരിച്ചടയ്ക്കണ്ട എന്നാണോ?
ലാഭകരമായ മൃഗസംരക്ഷണത്തിനോ കാര്‍ഷികോത്പന്നത്തിന് ന്യായവില ലഭ്യമാക്കുവാനോ ഇത്തരം നടപടികള്‍ കൊണ്ട് കഴിയില്ല എന്ന് കാലം തെളിയിക്കാതിരിക്കില്ല. തിരിച്ച് പിടിക്കാന്‍ കഴിയാത്ത കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളി പൊതുജനത്തിന്റെ നികുതിപ്പണത്തില്‍ നിന്ന് അടച്ച് തീര്ക്കമ്പോള് ബാങ്കുകള്‍ക്ക് സന്തോഷിക്കാം. തകരാന്‍ തുടങ്ങിയ ഷയര്‍ മാര്‍ക്കറ്റ് വീണ്ടും പച്ചയിടുകയാണ്. കര്‍ഷകര്‍ക്കുവേണ്ടി കരയുകയല്ലാതെ കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായ വില ലഭ്യമാക്കില്ല എന്ന് ഉറപ്പ്. വായ്പകള്‍ എഴുതിത്തള്ളി വീണ്ടും കര്‍ഷകരെക്കൊണ്ട് വായ്പയെടുപ്പിച്ച് കൃഷിചെയ്യിക്കുവാന് കഴിയും. നഷ്ടകൃഷി ചെയ്യുന്ന കര്‍ഷകര്‍ എന്താണ് ചെയ്യുവാന്‍ പോകുന്നത് എന്ന് ഊഹിക്കവുന്നതേയുള്ളു.
കഴിഞ്ഞ സാമ്പത്തിക് വര്‍ഷം സേവനമേഖലയിലും ഉല്‍പാദനമേഖലയിലുമാണ് കൂടുതല്‍ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയതെന്ന മുഖവുരയോടെയാണ് ചിദംബരം ബജറ്റ് അവതരിപ്പിക്കാന്‍ തുടങ്ങിയത്. ഏറ്റവും തളര്‍ച്ചയനുഭവപ്പെട്ട കാര്‍ഷിക മേഖലയില്‍ വളര്‍ച്ചാ നിരക്ക് വെറും 2.6 ശതമാനം മാത്രമാണ്. നാണ്യവിളകളായ തേങ്ങ, കശുവണ്ടി, കുരുമുളക് എന്നിവയുടെ കൃഷിയ്ക്കും അഭിവൃദ്ധിയ്ക്കും വേണ്ടി 1,100 കോടിയുടെ പദ്ധതി നടപ്പാക്കും. തോട്ടവിള മേഖലയില്‍ തിരുവനന്തപുരത്ത് പഠനകേന്ദ്രം തുടങ്ങാന്‍ അഞ്ചു കോടി രൂപ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഇപ്പോള്‍ത്തന്നെ ധാരാളം കാര്‍ഷിക സര്‍വ്വകലാശാലകള്‍, ഗവേഷണസ്ഥാപനങ്ങള്‍ മുതലായവ നിലവിലുണ്ട്. അവയുടെ പ്രവര്‍ത്തനം കാര്‍ഷിക മേഖലയില്‍ എത്രത്തോളം പ്രയോജനം ചെയ്യുന്നു എന്ന ഒരു പഠനം നല്ലതാണ്.
ഗ്രാമീണ മേഖലയില്‍ ഓരോ വര്‍ഷവും 250 പുതിയ അക്കൌണ്ടുകള്‍ തുടങ്ങാന്‍ വാണിജ്യബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്കി. ഭക്ഷ്യ സബ്സിഡിക്ക് 32,667 കോടി. തൊഴിലുറപ്പു പദ്ധതി എല്ലാ ഗ്രാമീണ ജില്ലകളിലേയ്ക്കം വ്യാപിപ്പിയ്ക്കും. ദേശീയ കാര്‍ഷിക ഇന്‍ഷുറന്‍സ് സ്കീമിന് 644കോടി. 250 ജില്ലകളില്‍ മണ്ണ് പരിശോധനാകേന്ദ്രങ്ങള്‍ തുടങ്ങാന്‍ 75 കോടി. നാഷണല്‍ ഹോട്ടികള്‍ച്ചര്‍ മിഷന് 1,100 കോടി , തെങ്ങു കൃഷിയ്ക്ക് ഊന്നല്‍ നല്‍കും. രാഷ്ട്രീയ കൃഷി വികാസ് യോജനയ്ക്ക് 2,80,000 കോടി. കാര്‍ഷിക വസ്തുക്കള്‍ക്ക് സബ്സിഡി നല്‍കും. പതിനൊന്നാം പദ്ധതിക്കാലത്ത് 500 മണ്ണ് പരിശോധനാ കേന്ദ്രങ്ങള്‍ക്ക് ശുപാര്‍ശ. ഭാരത് നിര്‍മ്മാണിന് 31,281. ഇവയെല്ലാം കാര്‍ഷികമേഖലയില്‍ എത്രത്തോളം പ്രയോജനപ്പെടുമെന്ന് കണ്ടറിയണം.
കോടികള്‍ കാര്‍ഷിക മേഖലയ്ക്കായി നീക്കിവെയ്ക്കുന്നതില്‍ എത്ര പൈസ കര്‍ഷകരുടെ പക്കല്‍ എത്തും? മണ്ണിന്റെ ജൈവ സമ്പുഷ്ടി വര്‍ദ്ധിപ്പിക്കുവാനുള്ള നടപടികളാണ് ആദ്യം കൈക്കൊള്ളേണ്ടത്. നാളിതുവരെ മണ്ണുപരിശോധന നടത്തി എന്താണ് ചെയ്തത്? എന്‍.പി.കെ രാസവളവും, കള, കുമിള്‍, കീടനാശിനികളും വാരി വിതറി മണ്ണിനെ കുട്ടിച്ചോറാക്കിയതാവും നേട്ടം. ജൈവകൃഷിക്ക് പ്രോത്സാഹനം നല്ക്ുന്നില്ലെങ്കിലും ഫെര്‍ട്ടിലൈസര്‍ സബ്സിഡിക്ക് കോടികള്‍ നീക്കിവെച്ചതായി കാണുന്നില്ല. അത്രയും ആശ്വാസം.
ബാങ്കുകള്‍ക്കും, ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും വരുമാനവും ലാഭവും വര്‍ദ്ധിക്കുമെന്നല്ലാതെ കര്‍ഷകര്‍ക്ക് കടക്കെണിയില്‍ നിന്ന് കര കയറുവാനുള്ള നിര്‍ദ്ദേശങ്ങളൊന്നും ബഡ്ജറ്റില്‍ ഇല്ല. ബാങ്കുകള്‍ വീണ്ടും കര്‍ഷകര്‍ക്കുതന്നെ കടം കൊടുക്കും കൂടുതല്‍ കടക്കെണിയിലേയ്ക്ക് തള്ളിവിടുകയും ചെയ്യും.
Recent Comments