നല്ല പോസ്റ്റ് :),
ചന്ദ്രേട്ടാ, കോഴിയിറച്ചി കഴിക്കണം മുട്ടയും പാലും കഴിക്കണം എന്നു ബഹു. മന്ത്രി ഏതു ഗുളികന്‍ നിക്കണ നേരത്താണോ മൊഴിഞ്ഞേ ദേ ഇപ്പം ഇറച്ചിയുമില്ല പാലുമില്ല മുട്ടയുമില്ല!!!. പ്ലാനിങിന്റെ അഭാവവും കരുതലില്ലായ്മയോടെയുള്ള എടുത്തു ചാട്ടവുമാണ് ഇതിനൊക്കെ കാരണം. ഡയറി ഡെവലപ് മെന്റ് ഡിപ്പാര്‍ട്ട് മെന്റ് വഴി മന്ത്രി പുതിയൊരു വിപ്ലവം തുടങ്ങി. അതു ഏറെ ക്കുറെ കഴിഞ്ഞ വര്‍ഷം തന്നെ പൊളിഞ്ഞു നാറിയ സ്കീം ആണ് അതിപ്പോള്‍പുതുക്കിയിറക്കീട്ടുണ്ട് മന്ത്രി. എം. എസ്. ഡി. പി, (മില്‍ക് ഷെഡ് ഡവലപ്മെന്റ് പ്രോഗ്രാം) അതിന്റ്റെ സദുദ്ദേശം മനസ്സിലാക്കാം കേരളത്തിലെ കാലി സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി അന്യ സംസ്ഥാനങ്ങളില്‍ നിന്നും “നല്ലയിനം “ കാലികളെ കര്‍ഷകര്‍ അതാതു ബ്ലോക്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ പോയി കണ്ട് വാങ്ങിക്കുക . പ്രായോഗികമായി ഇതില്‍ ഒത്തിരി ബുദ്ധിമുട്ടുകള്‍ ഉണ്ട് നടപ്പിലാക്കാന്‍.
ഒന്ന് : പൊള്ളാച്ചിയിലും തമിഴ്നാട്ടിലെ ഉള്‍നാടന്‍ കാലിച്ചന്തകളിലും എത്ര ദിവസം കയറിയിറങ്ങിയാലാവും ഒരു “നല്ലയിനം” പശുവിനെ ലഭിക്കുക?.
രണ്ട് : നമ്മുടെ കാലിച്ചന്തകളിലെ ഒരു രീതി കര്‍ഷകന്‍ കൂടെയായ ചന്ദ്രേട്ടനെ പറഞ്ഞു മനസ്സിലാക്കിക്കേണ്ടല്ലൊ?. കൊച്ചു വെളുപ്പിനെ അവിടെ 18 ഉം 20 ഉം ലിറ്ററൊക്കെ കറന്നു കാണിക്കും. പശു വീട്ടിലെത്തുമ്പോള്‍ അതിന്റെ നാലിലൊന്നു പാല്‍ കറന്നല്‍ കിട്ടില്ല. ബാങ്കില്‍ നിന്ന് നല്ലൊരു തുക എടുത്തു മന്ത്രി യുടെ വാക്കു കേട്ട് മാടുവാങ്ങാന്‍ ചാടിപ്പുറപ്പെട്ട് വീട്ടിലെത്തി നാലു നാള്‍ കഴിഞ്ഞ് പണം തിരികെ അടയ്ക്കാന്‍ ഗതിയില്ലാതെ കര്‍ഷകര്‍ പശുവിന്റെ തന്നെ കയറ് അഴിച്ചെടുത്ത് തൊഴുത്തിലെ ഉത്തരത്തില്‍ തൂങ്ങുന്നതു നമ്മള്‍ കാണെണ്ടി വരും..!.
മൂന്ന് : മിക്കവാറും ബ്ലോക്കുകളില്‍ ഇതിനായി നിയോഗിക്കപ്പെട്ടിരിക്കുന്നത് വനിതാ ഉദ്യേഗസ്ഥകളാണ്. ആണുങ്ങള്‍ ചെന്നാലേ അവരെ മയക്കി മടക്കി അടുക്കുന്നവരാണ് ചന്തകളിലെ കന്നുകാലി ബ്രൊക്കര്‍മാര്‍ അപ്പോള്‍ പിന്നെ ഈ വനിതാ ഉദ്യോഗസ്ഥരുടെ കാര്യം ചിന്തിച്ചു നോക്കൂ.. മാത്രവുമല്ല നാലും അഞ്ചും ദിവസം ഈ ഗ്രാമങ്ങളില്‍ കയറിയിറങ്ങി നടന്നാലെ (ചില സ്ഥലങ്ങളില്‍ ചന്തകള്‍ ദിവസവും കൂടാറില്ല അപ്പോള്‍ അവിടെ താമസിക്കേണ്ടിവരും ദിവസങ്ങളോളം) ടാര്‍ജറ്റ് ചെയ്തിട്ടുള്ള കാലികളെ ലഭിക്കൂ.. സ്ത്രീകള്‍ എങ്ങിനെയാണ് താമസ സൌകര്യം പോലും ഇല്ലാത്ത ഇത്തരം സ്ഥലങ്ങളില്‍ കഴിയുക?.
ഇക്കര്യം ഒരു വനിതാ ഉദ്യോഗസ്ഥ തന്റെ മേലുദ്യ്യോഗസ്ഥയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ കിട്ടിയ മറുപടി “ശമ്പളം നിങ്ങള്‍ക്കും പുരുഷ ഉദ്യോഗസ്ഥര്‍ക്കും തരുന്നത് ഒരുപോലെയല്ലെ” എന്നാണ്??, പക്ഷെ സര്‍വീസ് ചട്ടങ്ങളില്‍ ഇത്തരം സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന വനിതാ ഉദ്യോഗസ്ഥകള്‍ക്ക് നല്‍കേണ്ട ചില സംരക്ഷണങ്ങളെപറ്റി പറയുന്നുണ്ട്. മദ്രാസ് സിറ്റിയില്‍ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചാല്‍ കാലികളെ കിട്ടില്ലല്ലൊ?. അത് കൊണ്ട് ഇത്തരം ജോലികള്‍ക്ക് വനിതാ ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നതല്ലെ നല്ലതു????
നാല് : ഇങ്ങനെ യുള്ള സാഹചര്യത്തില്‍ കേരളത്തിലുള്ള ചില തമിഴനാട് ലോബികള്‍ ഇവിടെ ഡോക്കുമെന്റ്സ് ശരിയാക്കി കൊടുക്കും കാലികളെ തമിഴ്നാട്ടില്‍ നിന്നും വാങ്ങിയതായി!!. അപ്പോള്‍ നടപ്പാകാതെ പോകുന്നതു മന്ത്രിയുടേ സ്വപ്നം ആണ്. ഇവിടെ കാലി സമ്പത്ത് കൂടുന്നില്ലല്ലോ? ശങ്കരന്റെ പശു ഗോവിന്ദന്‍ വാങ്ങി അത്രേയുള്ളൂ..
ഇങ്ങനെ നിരവധി പ്രശ്നങ്ങള്‍ ഈ പദ്ധതിയ്ക്ക് അതിന്റെ ലക്ഷ്യത്തിലെത്താന്‍ തടസ്സമായി നില്‍ക്കുന്നുണ്ട്. മന്ത്രിക്ക് ഓര്‍ഡറിട്ടാല്‍ മതി അതിന്റെ വരും വരായ്കകള്‍ ആരു ചിന്തിക്കുന്നു!. മാര്‍ച്ച് 31 നു മുന്‍പ് ഈ സംഭവം നടപ്പില്‍ വരുത്തിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ശിക്ഷ വേറേ പുറേകേ വരും!.
കേരളം ഇപ്പോള്‍ നേരിടുന്ന പാല്‍ ക്ഷാമത്തിന് നൂറൂ ശതമാനവും ഉത്തരവാദി സര്‍ക്കാര്‍ തന്നെയാണ്. മറ്റു സംസ്ഥാനങ്ങളീല്‍ നിന്നും വരുത്തുന്ന പാലിനു നല്‍കുന്ന വില എന്തു കൊണ്ട് ഇവിടുത്തെ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുന്നില്ല. അങ്ങിനെയായിരുന്നെങ്കില്‍ തീര്‍ച്ചയായും കേരളത്തിലെ ക്ഷീരകര്‍ഷകര്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചേനെ. അവനു മാന്യമായ വില ലഭിക്കുമെന്കില്‍ .
ചന്ദ്രേട്ടാ, നന്നായിരിക്കുന്നു വിശദമായ ഈ പോസ്റ്റ്.
തീര്‍ച്ചയായും പാവപ്പെട്ട കര്‍ഷകര്‍ക്ക് നല്ലൊരു വരുമാന മാര്‍ഗ്ഗമാകുമായിരുന്ന കാലിവളര്‍ത്തല്‍ സര്‍ക്കാരിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മൂലം നഷ്ടമായിരിക്കുകയാണ്.
പാലില്‍ നിന്ന് വെണ്ണ നീക്കുന്നതിനെക്കുറിച്ച് എനിയ്ക്കടിയാവുന്നതു പറയാം.
ക്ഷീരോത്പാദക സഹകരണസംഘത്തില്‍ പാലിന്റെ ശുദ്ധി ലാക്ടൊ മീറ്റര്‍ വച്ച അളന്നാണ് നിശ്ചയിയ്ക്കുന്നത്. അതായത് രണ്ടു പശുവിന്റെ ഒരു ലിറ്റര്‍ പാലിന് ഒരേ വില കിട്ടണമെന്നില്ല എന്നര്‍ത്ഥം. ചന്ദ്രേട്ടനോട് ഇതു പറയണ്ട കാര്യമില്ലെന്ന് എനിയ്ക്കറിയാം. എങ്കിലും അറിയാന്‍ വയ്യാത്തവരുണ്ടാവുമല്ലോ. അപ്പോള്‍ പാലിന്റെ പരിശുദ്ധി എന്നതിന് ചില അടിസ്ഥാനങ്ങള്‍ ആവശ്യമായി വരും. ശുദ്ധമായ പാല്‍ എന്നതില്‍ ഇത്ര ശതമാനം കൊഴുപ്പ് ഇത്ര ശതമാനം വെള്ളം ഇത്രശതമാനം ഘരപദാര്‍ത്ഥം എന്നിങ്ങനെയുള്ള കണക്കുകളുണ്ട്.
കവറിലാക്കി വില്‍ക്കുമ്പോള്‍ കൊഴുപ്പ് കൂടുതലുള്ളതില്‍ നിന്നും കൂടുതലുള്ളത് എടുത്തുമായിയും കുറവുള്ളതില്‍ ചേര്‍ത്തുമാണ് വില്‍കുന്നത് അഥവാ വില്‍ക്കേണ്ടത്. അപ്പോള്‍ വെണ്ണ വെട്ടിമാറ്റിയെന്നിരിയ്ക്കാം, പാല്‍പ്പൊടി ചേര്‍ത്തൂ എന്നും വരാം. ഇത് തികച്ചും നിയമപരമാണ്, ഇതില്‍ ചതിവ് ഒട്ടൂം തന്നെയില്ല. ഇത് സാധാരണ പാലിനെക്കുറിച്ച്.
കൊഴുപ്പു നീക്കം ചെയ്ത പാല്‍ ആണ് മറ്റൊരിനം. ഇതിന് വിപണിയില്‍ ആവശ്യക്കാരുണ്ട്. തന്നെയുമല്ല കവറിനു പുറത്ത് എഴുതിയിട്ടൂമുണ്ടാവും. അതുകൊണ്ട് ഇവിടെയും ആരും ആരെയും ചതിയ്ക്കുന്നില്ല.
മില്‍മയെ സംബന്ധിച്ചിടത്തോളം ഇപ്പോഴുള്ള പ്രശ്നം ആഭ്യന്തരോത്പാദനത്തിലെ കുറവുതന്നെയാണ്. പിന്നെ ഭരണപരമായ പിടിപ്പുകേടുകളും, രാഷ്ട്രീയകളികളും.
പന്ത്രണ്ടു രൂപയ്ക്ക് ശേഖരിയ്ക്കുന്ന പാല്‍ പതിമൂന്നു രൂപയ്ക്ക് വില്‍കാന്‍ കഴിയണമെന്നു പറയുന്നത് കടന്നകയ്യാണ്. മില്‍മയിലെ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കൊടുക്കണം. പാലിന്റെ സംസ്കരണത്തിനുള്ള ചിലവ്, പായ്ക്കിംഗ്, അതിന്റെ ഡിസ്റ്റിബ്യൂഷന്‍, വില്‍ക്കുന്നവന്റെ ലാഭം എല്ലാം കൂടി നോക്കേണ്ടേ.
ഇക്കാര്യത്തില്‍ മില്‍മയ്ക്ക് ഏതൊരു സഹരണസംഘത്തെയും പോലെ പരിമിതികളുണ്ട്. പ്രാദേശികമായ കൂട്ടായ സംരഭങ്ങളും പ്രാദേശിക വില്പനയുമാണ് ഏറ്റവും നല്ല പരിഹാരം. ഒരാള്‍ ഒന്നോ രണ്ടോ പശുവിനെ വളര്‍ത്തുന്നതിലും നല്ലതാണെന്നു തോന്നുന്നു മൂന്നോ നാലോ പേര്‍ കൂടി പത്തോ ഇരുപതോ പശുക്കളെ വളത്തുന്നത്. ഇതിന്റെ പ്രായോഗിക ബുദ്ധിമുട്ടൂകള്‍ അറിയില്ല. അഭിപ്രായം പറയുന്നൂ എന്നു മാത്രം.
ജോജു,
പാലാഴി ഡയറിയുടെ പവന്‍ മില്‍ക്ക് എന്ന ലിങ്ക് തുറന്ന് വായിച്ചില്ല എന്ന് പ്രതീക്ഷിക്കുന്നു. മറ്റൊരു അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനം ഡക്സ്ട്രോസും, വെളിച്ചെണ്ണയും, സോപ്പുലായനിയും, പാല്‍പ്പൊടിയും, വെള്ളവും ചേര്‍ത്തും പാലുണ്ടാക്കി കവറിലാക്കി വില്‍ക്കുന്നു. ഇവിടെ അതല്ല പ്രശ്നം പൊതുജനം കൊടുക്കുന്ന നികുതിയില്‍ നിന്ന് ഒരംശം ചെലവാക്കി മില്‍മ നടത്തട്ടെ. പകരം കര്‍ഷകരില്‍ നിന്ന് വാങ്ങുന്ന പാല്‍ പാസ്ചറൈസ് ചെയ്ത് അതേ ക്വാളിറ്റിയില്‍ അതേ വിലയ്ക്ക് വില്‍ക്കട്ടെ. അല്ലെങ്കില്‍ കുറെക്കൂടി ഉല്പാദനം കുറഞ്ഞാല്‍ കര്‍ഷകര്‍ക്ക് ഇതിലും താണവില കൊടുക്കാനെ കഴിയൂ.
“മില്‍മയിലെ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കൊടുക്കണം. പാലിന്റെ സംസ്കരണത്തിനുള്ള ചിലവ്, പായ്ക്കിംഗ്, അതിന്റെ ഡിസ്റ്റിബ്യൂഷന്‍, വില്‍ക്കുന്നവന്റെ ലാഭം എല്ലാം കൂടി നോക്കേണ്ടേ.” ഇതിനൊക്കെ കര്‍ഷകര്‍ കൊടുക്കുന്ന പാലില്‍ നിന്ന് കണ്ടെത്തിയാല്‍ കര്‍ഷകര്‍ പശു വളര്‍ത്തുന്നത് സ്വയം അവസാനിപ്പിച്ചുകൊള്ളും. ജി.എം മില്‍ക്ക് കുടിക്കാം അല്ലെ?
നല്ല പോസ്റ്റ് :),
ചന്ദ്രേട്ടാ, കോഴിയിറച്ചി കഴിക്കണം മുട്ടയും പാലും കഴിക്കണം എന്നു ബഹു. മന്ത്രി ഏതു ഗുളികന്‍ നിക്കണ നേരത്താണോ മൊഴിഞ്ഞേ ദേ ഇപ്പം ഇറച്ചിയുമില്ല പാലുമില്ല മുട്ടയുമില്ല!!!. പ്ലാനിങിന്റെ അഭാവവും കരുതലില്ലായ്മയോടെയുള്ള എടുത്തു ചാട്ടവുമാണ് ഇതിനൊക്കെ കാരണം. ഡയറി ഡെവലപ് മെന്റ് ഡിപ്പാര്‍ട്ട് മെന്റ് വഴി മന്ത്രി പുതിയൊരു വിപ്ലവം തുടങ്ങി. അതു ഏറെ ക്കുറെ കഴിഞ്ഞ വര്‍ഷം തന്നെ പൊളിഞ്ഞു നാറിയ സ്കീം ആണ് അതിപ്പോള്‍പുതുക്കിയിറക്കീട്ടുണ്ട് മന്ത്രി. എം. എസ്. ഡി. പി, (മില്‍ക് ഷെഡ് ഡവലപ്മെന്റ് പ്രോഗ്രാം) അതിന്റ്റെ സദുദ്ദേശം മനസ്സിലാക്കാം കേരളത്തിലെ കാലി സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി അന്യ സംസ്ഥാനങ്ങളില്‍ നിന്നും “നല്ലയിനം “ കാലികളെ കര്‍ഷകര്‍ അതാതു ബ്ലോക്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ പോയി കണ്ട് വാങ്ങിക്കുക . പ്രായോഗികമായി ഇതില്‍ ഒത്തിരി ബുദ്ധിമുട്ടുകള്‍ ഉണ്ട് നടപ്പിലാക്കാന്‍.
ഒന്ന് : പൊള്ളാച്ചിയിലും തമിഴ്നാട്ടിലെ ഉള്‍നാടന്‍ കാലിച്ചന്തകളിലും എത്ര ദിവസം കയറിയിറങ്ങിയാലാവും ഒരു “നല്ലയിനം” പശുവിനെ ലഭിക്കുക?.
രണ്ട് : നമ്മുടെ കാലിച്ചന്തകളിലെ ഒരു രീതി കര്‍ഷകന്‍ കൂടെയായ ചന്ദ്രേട്ടനെ പറഞ്ഞു മനസ്സിലാക്കിക്കേണ്ടല്ലൊ?. കൊച്ചു വെളുപ്പിനെ അവിടെ 18 ഉം 20 ഉം ലിറ്ററൊക്കെ കറന്നു കാണിക്കും. പശു വീട്ടിലെത്തുമ്പോള്‍ അതിന്റെ നാലിലൊന്നു പാല്‍ കറന്നല്‍ കിട്ടില്ല. ബാങ്കില്‍ നിന്ന് നല്ലൊരു തുക എടുത്തു മന്ത്രി യുടെ വാക്കു കേട്ട് മാടുവാങ്ങാന്‍ ചാടിപ്പുറപ്പെട്ട് വീട്ടിലെത്തി നാലു നാള്‍ കഴിഞ്ഞ് പണം തിരികെ അടയ്ക്കാന്‍ ഗതിയില്ലാതെ കര്‍ഷകര്‍ പശുവിന്റെ തന്നെ കയറ് അഴിച്ചെടുത്ത് തൊഴുത്തിലെ ഉത്തരത്തില്‍ തൂങ്ങുന്നതു നമ്മള്‍ കാണെണ്ടി വരും..!.
മൂന്ന് : മിക്കവാറും ബ്ലോക്കുകളില്‍ ഇതിനായി നിയോഗിക്കപ്പെട്ടിരിക്കുന്നത് വനിതാ ഉദ്യേഗസ്ഥകളാണ്. ആണുങ്ങള്‍ ചെന്നാലേ അവരെ മയക്കി മടക്കി അടുക്കുന്നവരാണ് ചന്തകളിലെ കന്നുകാലി ബ്രൊക്കര്‍മാര്‍ അപ്പോള്‍ പിന്നെ ഈ വനിതാ ഉദ്യോഗസ്ഥരുടെ കാര്യം ചിന്തിച്ചു നോക്കൂ.. മാത്രവുമല്ല നാലും അഞ്ചും ദിവസം ഈ ഗ്രാമങ്ങളില്‍ കയറിയിറങ്ങി നടന്നാലെ (ചില സ്ഥലങ്ങളില്‍ ചന്തകള്‍ ദിവസവും കൂടാറില്ല അപ്പോള്‍ അവിടെ താമസിക്കേണ്ടിവരും ദിവസങ്ങളോളം) ടാര്‍ജറ്റ് ചെയ്തിട്ടുള്ള കാലികളെ ലഭിക്കൂ.. സ്ത്രീകള്‍ എങ്ങിനെയാണ് താമസ സൌകര്യം പോലും ഇല്ലാത്ത ഇത്തരം സ്ഥലങ്ങളില്‍ കഴിയുക?.
ഇക്കര്യം ഒരു വനിതാ ഉദ്യോഗസ്ഥ തന്റെ മേലുദ്യ്യോഗസ്ഥയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ കിട്ടിയ മറുപടി “ശമ്പളം നിങ്ങള്‍ക്കും പുരുഷ ഉദ്യോഗസ്ഥര്‍ക്കും തരുന്നത് ഒരുപോലെയല്ലെ” എന്നാണ്??, പക്ഷെ സര്‍വീസ് ചട്ടങ്ങളില്‍ ഇത്തരം സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന വനിതാ ഉദ്യോഗസ്ഥകള്‍ക്ക് നല്‍കേണ്ട ചില സംരക്ഷണങ്ങളെപറ്റി പറയുന്നുണ്ട്. മദ്രാസ് സിറ്റിയില്‍ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചാല്‍ കാലികളെ കിട്ടില്ലല്ലൊ?. അത് കൊണ്ട് ഇത്തരം ജോലികള്‍ക്ക് വനിതാ ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നതല്ലെ നല്ലതു????
നാല് : ഇങ്ങനെ യുള്ള സാഹചര്യത്തില്‍ കേരളത്തിലുള്ള ചില തമിഴനാട് ലോബികള്‍ ഇവിടെ ഡോക്കുമെന്റ്സ് ശരിയാക്കി കൊടുക്കും കാലികളെ തമിഴ്നാട്ടില്‍ നിന്നും വാങ്ങിയതായി!!. അപ്പോള്‍ നടപ്പാകാതെ പോകുന്നതു മന്ത്രിയുടേ സ്വപ്നം ആണ്. ഇവിടെ കാലി സമ്പത്ത് കൂടുന്നില്ലല്ലോ? ശങ്കരന്റെ പശു ഗോവിന്ദന്‍ വാങ്ങി അത്രേയുള്ളൂ..
ഇങ്ങനെ നിരവധി പ്രശ്നങ്ങള്‍ ഈ പദ്ധതിയ്ക്ക് അതിന്റെ ലക്ഷ്യത്തിലെത്താന്‍ തടസ്സമായി നില്‍ക്കുന്നുണ്ട്. മന്ത്രിക്ക് ഓര്‍ഡറിട്ടാല്‍ മതി അതിന്റെ വരും വരായ്കകള്‍ ആരു ചിന്തിക്കുന്നു!. മാര്‍ച്ച് 31 നു മുന്‍പ് ഈ സംഭവം നടപ്പില്‍ വരുത്തിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ശിക്ഷ വേറേ പുറേകേ വരും!.
കേരളം ഇപ്പോള്‍ നേരിടുന്ന പാല്‍ ക്ഷാമത്തിന് നൂറൂ ശതമാനവും ഉത്തരവാദി സര്‍ക്കാര്‍ തന്നെയാണ്. മറ്റു സംസ്ഥാനങ്ങളീല്‍ നിന്നും വരുത്തുന്ന പാലിനു നല്‍കുന്ന വില എന്തു കൊണ്ട് ഇവിടുത്തെ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുന്നില്ല. അങ്ങിനെയായിരുന്നെങ്കില്‍ തീര്‍ച്ചയായും കേരളത്തിലെ ക്ഷീരകര്‍ഷകര്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചേനെ. അവനു മാന്യമായ വില ലഭിക്കുമെന്കില്‍ .
ചന്ദ്രേട്ടാ, നന്നായിരിക്കുന്നു വിശദമായ ഈ പോസ്റ്റ്.
തീര്‍ച്ചയായും പാവപ്പെട്ട കര്‍ഷകര്‍ക്ക് നല്ലൊരു വരുമാന മാര്‍ഗ്ഗമാകുമായിരുന്ന കാലിവളര്‍ത്തല്‍ സര്‍ക്കാരിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മൂലം നഷ്ടമായിരിക്കുകയാണ്.
ചന്ദ്രേട്ടാ,
പാലില്‍ നിന്ന് വെണ്ണ നീക്കുന്നതിനെക്കുറിച്ച് എനിയ്ക്കടിയാവുന്നതു പറയാം.
ക്ഷീരോത്പാദക സഹകരണസംഘത്തില്‍ പാലിന്റെ ശുദ്ധി ലാക്ടൊ മീറ്റര്‍ വച്ച അളന്നാണ് നിശ്ചയിയ്ക്കുന്നത്. അതായത് രണ്ടു പശുവിന്റെ ഒരു ലിറ്റര്‍ പാലിന് ഒരേ വില കിട്ടണമെന്നില്ല എന്നര്‍ത്ഥം. ചന്ദ്രേട്ടനോട് ഇതു പറയണ്ട കാര്യമില്ലെന്ന് എനിയ്ക്കറിയാം. എങ്കിലും അറിയാന്‍ വയ്യാത്തവരുണ്ടാവുമല്ലോ. അപ്പോള്‍ പാലിന്റെ പരിശുദ്ധി എന്നതിന് ചില അടിസ്ഥാനങ്ങള്‍ ആവശ്യമായി വരും. ശുദ്ധമായ പാല്‍ എന്നതില്‍ ഇത്ര ശതമാനം കൊഴുപ്പ് ഇത്ര ശതമാനം വെള്ളം ഇത്രശതമാനം ഘരപദാര്‍ത്ഥം എന്നിങ്ങനെയുള്ള കണക്കുകളുണ്ട്.
കവറിലാക്കി വില്‍ക്കുമ്പോള്‍ കൊഴുപ്പ് കൂടുതലുള്ളതില്‍ നിന്നും കൂടുതലുള്ളത് എടുത്തുമായിയും കുറവുള്ളതില്‍ ചേര്‍ത്തുമാണ് വില്‍കുന്നത് അഥവാ വില്‍ക്കേണ്ടത്. അപ്പോള്‍ വെണ്ണ വെട്ടിമാറ്റിയെന്നിരിയ്ക്കാം, പാല്‍പ്പൊടി ചേര്‍ത്തൂ എന്നും വരാം. ഇത് തികച്ചും നിയമപരമാണ്, ഇതില്‍ ചതിവ് ഒട്ടൂം തന്നെയില്ല. ഇത് സാധാരണ പാലിനെക്കുറിച്ച്.
കൊഴുപ്പു നീക്കം ചെയ്ത പാല്‍ ആണ് മറ്റൊരിനം. ഇതിന് വിപണിയില്‍ ആവശ്യക്കാരുണ്ട്. തന്നെയുമല്ല കവറിനു പുറത്ത് എഴുതിയിട്ടൂമുണ്ടാവും. അതുകൊണ്ട് ഇവിടെയും ആരും ആരെയും ചതിയ്ക്കുന്നില്ല.
മില്‍മയെ സംബന്ധിച്ചിടത്തോളം ഇപ്പോഴുള്ള പ്രശ്നം ആഭ്യന്തരോത്പാദനത്തിലെ കുറവുതന്നെയാണ്. പിന്നെ ഭരണപരമായ പിടിപ്പുകേടുകളും, രാഷ്ട്രീയകളികളും.
പന്ത്രണ്ടു രൂപയ്ക്ക് ശേഖരിയ്ക്കുന്ന പാല്‍ പതിമൂന്നു രൂപയ്ക്ക് വില്‍കാന്‍ കഴിയണമെന്നു പറയുന്നത് കടന്നകയ്യാണ്. മില്‍മയിലെ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കൊടുക്കണം. പാലിന്റെ സംസ്കരണത്തിനുള്ള ചിലവ്, പായ്ക്കിംഗ്, അതിന്റെ ഡിസ്റ്റിബ്യൂഷന്‍, വില്‍ക്കുന്നവന്റെ ലാഭം എല്ലാം കൂടി നോക്കേണ്ടേ.
ഇക്കാര്യത്തില്‍ മില്‍മയ്ക്ക് ഏതൊരു സഹരണസംഘത്തെയും പോലെ പരിമിതികളുണ്ട്. പ്രാദേശികമായ കൂട്ടായ സംരഭങ്ങളും പ്രാദേശിക വില്പനയുമാണ് ഏറ്റവും നല്ല പരിഹാരം. ഒരാള്‍ ഒന്നോ രണ്ടോ പശുവിനെ വളര്‍ത്തുന്നതിലും നല്ലതാണെന്നു തോന്നുന്നു മൂന്നോ നാലോ പേര്‍ കൂടി പത്തോ ഇരുപതോ പശുക്കളെ വളത്തുന്നത്. ഇതിന്റെ പ്രായോഗിക ബുദ്ധിമുട്ടൂകള്‍ അറിയില്ല. അഭിപ്രായം പറയുന്നൂ എന്നു മാത്രം.
ജോജു,
പാലാഴി ഡയറിയുടെ പവന്‍ മില്‍ക്ക് എന്ന ലിങ്ക് തുറന്ന് വായിച്ചില്ല എന്ന് പ്രതീക്ഷിക്കുന്നു. മറ്റൊരു അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനം ഡക്സ്ട്രോസും, വെളിച്ചെണ്ണയും, സോപ്പുലായനിയും, പാല്‍പ്പൊടിയും, വെള്ളവും ചേര്‍ത്തും പാലുണ്ടാക്കി കവറിലാക്കി വില്‍ക്കുന്നു. ഇവിടെ അതല്ല പ്രശ്നം പൊതുജനം കൊടുക്കുന്ന നികുതിയില്‍ നിന്ന് ഒരംശം ചെലവാക്കി മില്‍മ നടത്തട്ടെ. പകരം കര്‍ഷകരില്‍ നിന്ന് വാങ്ങുന്ന പാല്‍ പാസ്ചറൈസ് ചെയ്ത് അതേ ക്വാളിറ്റിയില്‍ അതേ വിലയ്ക്ക് വില്‍ക്കട്ടെ. അല്ലെങ്കില്‍ കുറെക്കൂടി ഉല്പാദനം കുറഞ്ഞാല്‍ കര്‍ഷകര്‍ക്ക് ഇതിലും താണവില കൊടുക്കാനെ കഴിയൂ.
“മില്‍മയിലെ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കൊടുക്കണം. പാലിന്റെ സംസ്കരണത്തിനുള്ള ചിലവ്, പായ്ക്കിംഗ്, അതിന്റെ ഡിസ്റ്റിബ്യൂഷന്‍, വില്‍ക്കുന്നവന്റെ ലാഭം എല്ലാം കൂടി നോക്കേണ്ടേ.” ഇതിനൊക്കെ കര്‍ഷകര്‍ കൊടുക്കുന്ന പാലില്‍ നിന്ന് കണ്ടെത്തിയാല്‍ കര്‍ഷകര്‍ പശു വളര്‍ത്തുന്നത് സ്വയം അവസാനിപ്പിച്ചുകൊള്ളും. ജി.എം മില്‍ക്ക് കുടിക്കാം അല്ലെ?